വിഴിഞ്ഞം: ടിപ്പർ ലോറി ഇടിച്ചു ലോറിക്കടിയിലേക്കു വീണ് സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപികയ്ക്ക് ഗുരുതര പരിക്ക്. അദ്ധ്യാപികയുടെ വലതു കാൽ മുറിച്ചു മാറ്റി. ഇന്ന് വൈകുന്നേരം വിഴിഞ്ഞം ജംഗ്ഷനിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വെങ്ങാനൂർ കല്ലുവെട്ടാൻ കുഴി രാഗത്തിൽ നെയ്യാറ്റിൻകര ആർ.ടി.ഓഫിസ് വെഹിക്കിൾ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ ഭാര്യ സന്ധ്യറാണി(37)ക്കാണ് ഗുരുതര പരുക്കേറ്റ വലതു കാൽ പൂർണമായി മുറിച്ചു നീക്കേണ്ടി വന്നത്. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ചിട്ടു വരുമ്പോൾ ഇതേ ദിശയിൽ പിന്നാലെ എത്തിയ ടിപ്പർ ലോറി ഇടിച്ചതിനെ തുടർന്ന് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ വലതുകാലിലൂടെ ടിപ്പറിന്റെ ചക്രങ്ങൾ കയറി ഇറങ്ങി. മറുവശത്തേക്ക് തെറിച്ചു വീണതിനാൽ മകൻ റിയോ(5) പരുക്കില്ലാതെ രക്ഷപ്പെട്ടു. അന്തരികാവയവങ്ങൾക്കുൾപ്പെടെ സാരമായി പരിക്കേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വെങ്ങാനൂർ ഗവ മോഡൽ എച്എസ്എസിലെ അദ്ധ്യാപികയാണ്. അപകടത്തിനിടയാക്കിയ ലോറി വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ എടുത്തു.