ഇന്ന് ലോക കവിതാദിനം. ജീവിതത്തില്‍ കവിതയുടെയും സാഹിത്യത്തിന്റേയും പ്രാധാന്യവും പ്രസക്തിയും എന്താണെന്ന് തിരിച്ചറിയുക. മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ കവിതാദിനം ആചരിക്കുന്നത്.
മനോഹരമായ നിർവചനങ്ങളാണ് കവികള്‍ കവിതക്ക് നൽകിയിരിക്കുന്നത്. ഹിമകണങ്ങളെ പുൽത്തട്ടിലെന്നപോൽ കവിതയാത്മാവില്‍ ഇറ്റിറ്റു വീഴുന്നുവെന്നാണ് നെരൂദയുടെ വരികള്‍ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിവര്‍ത്തനം. വേഡ്‌സ് വര്‍ത്ത് കവിതയെ വിശേഷിപ്പിച്ചത് ആഴമേറിയ വികാരങ്ങള്‍ അനര്‍ഗളമായി ഒഴുകിയെത്തുന്നതാണ് കവിതയെന്നാണ്.