Saturday, April 27, 2024
spot_img

“അച്ചടക്കമില്ലാത്ത ധനവിനിയോഗം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി ! കടമെടുത്തു മുടിഞ്ഞ സംസ്ഥാനത്തിന്റെ എല്ലാ ഭാരവും ജനങ്ങളുടെ തോളിലായി ” സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ധന വിയോഗത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തോന്നിയ പോലുള്ള ധനവിനിയോഗം മൂലമാണ് കേരളം സാമ്പത്തിക പിന്നാക്കാവസ്ഥയിലായെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വെൻഷന്‍ ഉദ്ഘാടനം ചെയ്തു സാംസാരിക്കുകയായിരുന്നു അവര്‍.

“കടമെടുത്തു മുടിഞ്ഞ സംസ്ഥാനത്തിന്റെ എല്ലാ ഭാരവും ജനങ്ങളുടെ തോളിലാണ്. ഭാരതത്തിൽ കടക്കെണിയിലായ ഒരു ജനതയാണ് കേരളത്തിലേത്. ഇത് ജനങ്ങളുടെ കുറ്റമല്ല. മാറി മാറി വന്ന സര്‍ക്കാറുകളുടെ കെടുകാര്യസ്ഥത കൊണ്ട് മാത്രമാണ് ഈ സ്ഥിതി വന്നത്. കേരള മോഡല്‍ എന്നൊക്കെ പറയുമ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ-നഗര വികസനം തുടങ്ങിയവയെല്ലാം ദേശീയ നിലവാരത്തിനും താഴെയാണ്. മികച്ച മാനവശേഷിയുള്ള ഒരു യുവ സമൂഹമാണ് കേരളത്തിലേത്. സംരംഭകത്വത്തിനോ വ്യവസായങ്ങള്‍ കൊണ്ടു വരുന്നതിനോ ഈ സംസ്ഥാനത്തിനാകുന്നില്ല. കേരളത്തിലെ യുവസമൂഹത്തിന്റെ അവസ്ഥ സങ്കടകരമാണ്.

കേരളത്തിന്റെ ധനസ്ഥിതിയുടെ കാര്യം പറയുമ്പോള്‍ കേന്ദ്രം കൊടുക്കാനുള്ളത് കൊടുക്കുന്നില്ല എന്ന പരാതി പറയും. എന്നാല്‍ മോദി അധികാരത്തില്‍ വന്നതിനു ശേഷം 2024 മാര്‍ച്ച് വരെ 1.58 ലക്ഷം കോടി രൂപയാണ് നല്കിയിട്ടുള്ളത്. ഫിനാന്‍സ് കമ്മിഷന്റെ ശുപാര്‍ശ ഇല്ലാതെ പലിശ രഹിത വായ്പാ ഇനത്തില്‍ 2021ല്‍ 2224 കോടി രൂപയാണ് കൊടുത്തത്. മോദി കൊടുത്തതിനെക്കുറിച്ചു പറയുന്നില്ല. എന്നാല്‍ ഒന്നും തങ്ങള്‍ക്ക് തരുന്നില്ല എന്നു പറയുന്നത് പെരും നുണയാണ്.

അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കുത്തഴിഞ്ഞതാണ് ഈ നാട്. കടമെടുത്ത് ശമ്പളവും പെന്‍ഷനും കൊടുക്കേണ്ട സാഹചര്യമാണ്. മോദി പറഞ്ഞത് ജനങ്ങള്‍ക്കായി നല്കിയിട്ടുണ്ട്. അതില്‍ പാര്‍ട്ടി നോക്കിട്ടില്ല. കുടിവെള്ളം എല്ലാവര്‍ക്കും നല്കി. ചെറുകിട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ലോക വ്യാപാര സംഘടനയില്‍ പോരാടുന്നതും മോദി സര്‍ക്കാരാണ്. എല്ലാത്തരം മനുഷ്യവിഭാഗങ്ങളേയും ചേര്‍ത്ത് പിടിക്കുകയാണ് മോദി സര്‍ക്കാര്‍. ആ വിശ്വാസമാണ് വീണ്ടും മോദിയെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിക്കാന്‍ പോകുന്നത്. അതില്‍ തിരുവനന്തപുരത്തിന്റെ പങ്കാളിത്തവും വേണം.
കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല, കിറ്റക്‌സ് കമ്പനി തെലുങ്കാനയ്ക്ക് പോയി, കേരളത്തില്‍ വ്യവസായികളെ ഭീഷണിപെടുത്തുന്നു, നാട് നന്നാകണം എന്നില്ല, എനിക്ക് എന്റെ ലാഭം മാത്രം അതാണ് ഇവിടുള്ളവരുടെ ലക്ഷ്യം, തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍, കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണ്, സ്വര്‍ണ്ണക്കടത്ത്‌ലൈഫ് മിഷന്‍ അഴിമതിയെല്ലാം ചിലതാണ്. വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ വരാന്‍ തിരുവനന്തപുരത്തിന്റെ പിന്തുണ വേണം. രാജീവ് ചന്ദ്രശേഖര്‍ ജയിച്ച് വരേണ്ടത് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കും. ” – നിർമ്മല സീതാരാമൻ പറഞ്ഞു.

കടുത്ത ഭാഷയില്‍ സംസ്ഥാനത്ത് നടക്കുന്ന ആഭ്യന്തര കൊലപാതകങ്ങളേയും പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെയും മരണമടക്കം ഒന്നൊന്നായി എണ്ണി പറഞ്ഞുള്ള വിമര്‍ശനമാണ് നിര്‍മല നടത്തിയത്.

‘ഇനി കാര്യം നടക്കും’ തിരഞ്ഞെടുപ്പ് ഗാനം നിര്‍മല സീതാരാമന്‍ പ്രകാശനം ചെയ്തു.

ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത റാവു, പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍, കെ.രാമൻപിള്ള, കുമ്മനം രാജശേഖരന്‍, എം.എസ്. കുമാർ, ടി.പി ശ്രീനിവാസന്‍, സി.ശിവൻകുട്ടി, ചെങ്കൽ രാജശേഖരൻ നായർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, പേരൂർക്കട ഹരികുമാർ, ജെ.ആർ. പദ്മകുമാർ, പത്മജവേണുഗോപാല്‍, മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ്, പത്മിനി തോമസ്, പ്രമീളാ ദേവി, തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Latest Articles