തോന്നുമ്പോൾ വരികയും തോന്നുമ്പോൾ പോവുകയും ചെയ്തിരുന്ന യൂണിവേഴ്സ്റ്റി കോളജ് വിദ്യാർഥികൾ ഇത്തരത്തിലൊരു പരിശോധനയ്ക്കു മുൻപൊരിക്കലും വിധേയരായിട്ടില്ല. ഇന്നലെ വരെ ‘അണ്ണാ അണ്ണാ’ എന്നു തങ്ങൾ വിളിച്ചു നടന്ന സുരക്ഷാ ജീവനക്കാരൻ പോലും പൊലീസുകാരുടെ മുൻപിൽ വച്ച് ‘എവിടെ ഐഡി കാർഡ്’ എന്നു ചോദിച്ചത് അവരിൽ പലർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.