Tuesday, May 21, 2024
spot_img

‘വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവെയ്ക്കില്ല’ സമരത്തിന് ക്രിമിനൽ സ്വഭാവം, കോടതിവിധിക്ക് ശേഷം തുടർ നടപടി – തുറമുഖമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള ഈ വമ്പൻ പദ്ധതി നിർത്തിവയ്ക്കാൻ ആകില്ല. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

സമരത്തിന് ക്രിമിനൽ സ്വഭാവമാണെന്നും മത സ്പർധ വളർത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമര സമിതിക്കാരുടെ മത വിഭാഗത്തിൽ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി. മത സ്പർധ വളർത്തുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കില്ല. എന്നാൽ സ്ത്രീകളേയും കുട്ടികളേയും അടക്കം രംഗത്തിറക്കി സർക്കാരിനെതിരെയുള്ള ഈ സമരം അടിച്ചമർത്താൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ല. ഇന്ന്കലക്ടറും പോലീസ് കമ്മിഷണറും ചേർന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട് . അദാനിയുടെ ഹർജി ഇന്ന് കോടതിയിലുണ്ട്. അക്കാര്യത്തിലുള്ള കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിർമാണ പ്രവർത്തനം തടയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഉറപ്പ് നൽകുകയും ചെയ്ത സമരക്കാർ തന്നെ അതെല്ലാം ലംഘിച്ച് അക്രമം നടത്തുകയും തുടർന്ന് അതേകുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നുന്നത് എങ്ങനെ ശരിയാകുമെന്നും മന്ത്രി ചോദിച്ചു

സംഘർഷത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നുണ്ട്. പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഒരു വിഭാഗം വൈദികർ ആളുകളെ ഭീഷണിപ്പെടുത്തി സമരത്തിന് കൊണ്ടുവരുന്നു. സമരം അടിച്ചമർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു. സമരക്കാരുടെ 7ൽ അഞ്ച് ആവശ്യങ്ങൾ അംഗീകരിച്ചു. പുതിയ ആവശ്യങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നു. പിന്നീട് ചർച്ചക്ക് എത്തുന്നില്ല. സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടു.മണ്ണെണ്ണ സൌജന്യമായി നൽകണമെന്നതാണ് മറ്റൊരു ആവശ്യം. എന്നാൽ അത് അത് കേന്ദ്ര സർക്കാരാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles