മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ആറ് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമേ സഞ്ജുവിന് നേടാനായുള്ളൂ . ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. ദീപക് ഹൂഡയും അക്സർ പട്ടേലും ചേർന്ന് നടത്തിയ ആക്രമണമാണ് ഇന്ത്യയെ മോശമല്ലാത്ത സ്കോറിലെത്തിച്ചത് ആദ്യ ഓവറുകളിൽ തുടരെ വിക്കറ്റ് വീണത് ഇന്ത്യൻ ആരാധകരെ ആശങ്കയിലാഴ്ത്തി. എന്നാൽ അവസാന ഓവറുകളിൽ ദീപക് ഹൂഡയും അക്സർ പട്ടേലും പൊരുതി നിന്നതോടെ റൺസ് ഉയരുകയായിരുന്നു.
ഇഷൻ കിഷൻ 37 (29 പന്തിൽ), ഹർദിക് പാണ്ഡ്യ 29 (27 പന്തിൽ), ദീപക് ഹൂഡ 41 (23 പന്തിൽ, നോട്ടൗട്ട് ), ശുഭ്മാൻ ഗിൽ 7 (5 പന്തിൽ), സൂര്യകുമാർ യാദവ് 7 (10 പന്തിൽ) അക്സർ പട്ടേൽ 31 ( 20 പന്തിൽ, നോട്ടൗട്ട് ) എന്നിങ്ങനെയാണ് റൺസ് നേട്ടം.
ദിൽഷൻ മധുഷങ്ക, മഹീഷ് തീക്ഷ്ണ, ചമിക കരുണാരത്നെ, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി