Saturday, April 20, 2024
spot_img

അഞ്ചുകോടിയുടെ നിക്ഷേപ തട്ടിപ്പ്; ഡിവൈഎസ്‍പിയുടെ ഭാര്യയടക്കം ഉത്തരവാദികൾ,പരാതിനൽകിയിട്ടും മുഖം തിരിച്ച് പോലീസ്

തിരുവനന്തപുരം : മേനിലത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകി ആകര്‍ഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്‍റെ തട്ടിപ്പ്. ഡിവൈഎസ്‍പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ഉൾപ്പെടെ ചേര്‍ന്ന് നടത്തുന്ന എ.ആര്‍.ഫൈനാൻസിനെതിരെ പരാതി നൽകിയിട്ടും പ്രതികളോട് മുഖം തിരിച്ചിരിക്കുകയാണ് പോലീസ്.തിരുവല്ലം പോലീസിനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കുംവരെ പരാതി നൽകിയിട്ടും ഫൈനാൻസ് ഉടമകളെ അറസ്റ്റ് ചെയ്യാതെ പോലീസ് രക്ഷപ്പെടുത്തിയെന്നും നിക്ഷേപകര്‍ പറയുന്നു

2021 ഒക്ടോബര്‍ വരെ കൃത്യമായി പലിശ നൽകി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും അയൽവാസികളുമായ നിരവധിപേര്‍ സമ്പാദ്യം മുഴുവൻ നിക്ഷേപമായിറക്കി. ഇതിനുശേഷം പലിശ മുടങ്ങി. ഒന്നേകാൽ വര്‍ഷമായി പലിശയുമില്ല മുതലുമില്ല.ഒടുവിൽ മാര്‍ച്ച് 31നകം മുഴുവൻ തുകയും പലിശയും തിരിച്ചുനൽകാമെന്ന് 100 രൂപാ മുദ്രപത്രത്തിൽ ഉറപ്പ് എഴുതി വാങ്ങിയിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ഇതിൽ വിശ്വാസമില്ല. ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി പണം തിരിച്ചുപിടിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിക്ഷേപകര്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പരാതികളിൽ രണ്ട് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിനാൽ ഒന്നുചെയ്യാനാകില്ലെന്നും പറഞ്ഞ് കൈമലര്‍ത്തുകയാണ് തിരുവല്ലം പോലീസ്

Related Articles

Latest Articles