കുറച്ച് നാളുകൾക്ക് മുൻപ് വാർത്തകളിലെല്ലാം നിറഞ്ഞുനിന്നത് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു. എഴുതാത്ത പരീക്ഷയിൽ SFI നേതാവ് പാസായതും വ്യാജരേഖ ചമച്ച് അധ്യാപന ജോലിക്ക് ശ്രമിച്ച sfi നേതാവ് അറസ്റ്റിലായതും bcom തോറ്റ വിദ്യാർഥി mcom പാസായതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ കണ്ടതാണ്. എല്ലാ വാർത്തയിലും നിറഞ്ഞു നിന്നത് sfi നേതാക്കളാണെന്നതാണ് എടുത്തു പറയേണ്ട വസ്തുത. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നിലവാരം എങ്ങോട്ട് എന്ന ചോദ്യം ഉയർന്നുവരുകയാണ്. ഇപ്പോഴിതാ, ഒരു പൊതുചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ വേദിയിൽ ഇരുത്തികൊണ്ട് തന്നെ കേരളത്തിലെ വിദ്യാഭ്യാസ രീതി എങ്ങനെയായിരിക്കണമെന്ന് വിവരിക്കുകയാണ് എം.എൽ.എ കെ.ബി ഗണേഷ്‌കുമാർ.
കെ.ബി ഗണേഷ് കുമാർ എം.ൽ എ പറയുന്നതുപോലെ 5000 കോടി രൂപയൊന്നും വേണ്ട, വെറും 3 കോടി രൂപ മാറ്റി വച്ചാൽ അതിന്റെ പകുതി കാശിനു നമ്മുക്ക് ഈ പദ്ധതി നടപ്പിലാക്കുവാൻ സാധിക്കും. കേരളിയ സമൂഹം തീർച്ചയായും എം.എൽ.എയുടെ വാക്കുകൾ ഉണർന്നു കേൾക്കേണ്ടതുണ്ട്. കാരണം അത്തരത്തിലേക്കാണ് നമ്മുടെ കേരളത്തിലെ വിദ്യാഭ്യസ രംഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.