കോതമംഗലം: കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണത്തിൽ (Studio Owner Murder) നിർണ്ണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തൽ. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ മരിച്ച നിലയില്‍ കനാലിന് സമീപം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി എല്‍ജോ ജോയിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.
കൊലപാതകം നടത്തിയത് ഇങ്ങനെ
വീട്ടില്‍ വിളിച്ചുവരുത്തി എല്‍ദോസ് പോളിനെ എല്‍ദോ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിനു പ്രതി നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിയുടെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് എല്‍ദോസിനെ, ജോയി വീട്ടിലേക്ക് ക്ഷണിച്ചത്. പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അതേസമയം പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.