ദില്ലി: യുപിയിലെ കാൺപൂരിൽ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ 26 പേർ മരിച്ചു. ട്രാക്ടർ ജലാശയത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഫത്തേപ്പൂരിലെ ചന്ദ്രിക ദേവി ക്ഷേത്രത്തിൽ കുട്ടിയുടെ മുടി മുറിക്കൽ ചടങ്ങിന് വേണ്ടി പോയവരാണ് അപകടത്തിൽപ്പെട്ടത്.
40 പേർ ട്രാക്ടറിൽ ഉണ്ടായിരുന്നു. അതേസമയം, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു . ട്രാക്ടറിൽ ആളുകളെ കൊണ്ടുപോകരുതെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.