കെവിൻ കൊലക്കേസ് അഞ്ചാം പ്രതിക്ക് എന്ത് സംഭവിച്ചു? അഞ്ചാം പ്രതി ചാക്കോയുടെ സ്ഥിതിയിൽ വൻ ദുരൂഹത. ജയിൽ അധികൃതർക്ക് മിണ്ടാട്ടമില്ല. ബന്ധുക്കളോടോ അഭിഭാഷകരോടോ വിവരങ്ങൾ കൈമാറുന്നില്ല. ബന്ധുക്കൾ പരിഭ്രാന്തിയിൽ. ചാക്കോയ്ക്ക് ഹൃദയസംബ്ധമായ അസുഖം ഗുരുതരം എന്ന് പറയുന്നു. ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെന്നും പറയുന്നു. പക്ഷേ ബന്ധുക്കളും അഭിഭാഷകരും അന്വേഷിക്കുമ്പോൾ ജയിൽ അധികൃതർക്ക് മിണ്ടാട്ടമില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന ചോദ്യത്തിന് മറുപടി ഇല്ലെന്ന് ബന്ധുക്കളും അഭിഭാഷകരും പറയുന്നു. കോട്ടയം ജില്ല ജയിലിലാണ് കേസിലെ അഞ്ചാം പ്രതി ചാക്കോയെ പാർപ്പിച്ചിട്ടുള്ളത്.
കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്‍റെ അച്ഛനാണ് അഞ്ചാം പ്രതി ചാക്കോ. ഒന്നാം പ്രതി സാനു ചാക്കോ നീനുവിന്‍റെ സഹോദരന്‍ ആണ്. ഇവർ ഉള്‍പ്പെടെ പതിനാല് പേരാണ് കേസിലെ പ്രതികള്‍. കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കുമേല്‍ ചുമത്തിയത്.
2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി.ജോസഫ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സവർണ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട നീനുവിനെ ദളിത് ക്രൈസ്തവനായ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു.