ഭുവനേശ്വർ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകരായ റഷ്യക്കാരെ ഒഡീഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ, മറ്റൊരു പുട്ടിന്‍ വിമർശകനെ സംസ്ഥാനത്ത് കാണാതായി.
ഒരു മാസം മുൻപ്, ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ, ‘‘ഞാൻ റഷ്യൻ അഭയാർഥിയാണ്. ഞാൻ യുദ്ധത്തിന് എതിരാണ്. ഞാൻ പുട്ടിന് എതിരാണ്. ഞാൻ ഭവനരഹിതനാണ്. ദയവായി എന്നെ സഹായിക്കൂ’’ എന്നെഴുതിയ പ്ലക്കാർഡ് പിടിച്ച് ഇയാൾ നിൽക്കുന്ന ഇയാളുടെ ചിത്രങ്ങൾ വൈറലായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളുടെ പാസ്‌പോർട്ടും വീസയും പരിശോധിച്ച് ഇവ നിയമാനുസൃതമാണെന്ന് കണ്ടെത്തി. ഇയാൾക്ക് ഇംഗ്ലിഷ് പരിചയമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇയാൾക്കായി ഒഡീഷ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്