തിരുവനന്തപുരം : ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തുറന്നടിച്ച് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഭാരതത്തിൻെറ വികസനത്തിന് ക്രിയാത്മകമായ ഒരു സംഭാവനയും നല്‍കാത്ത രാഹുല്‍ ഗാന്ധിയെ പോലുള്ളവരുടെ അസംബന്ധ പ്രസ്താവനകളെ സാമാന്യ ബുദ്ധിയുള്ളവര്‍ തള്ളിക്കളയണമെന്നും അതിന് പിന്നാലെ പോയി സമയം പാഴാക്കരുതെന്നും എൻഡിഎ സ്ഥാനാർത്ഥി വ്യക്തമാക്കി.
“കണക്കില്‍പ്പെടാത്ത തെരഞ്ഞെടുപ്പു ഫണ്ടുകളെ കൃത്യമായി കണക്കുകളിലുള്‍പ്പെടുത്തി കൂടുതല്‍ സുതാര്യമാക്കുകയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചതിലൂടെ ചെയ്തത്. രാഷ്ട്രീയത്തിലെ കള്ളപ്പണ ഇടപാടുകള്‍ക്ക് തടയിടാന്‍ ഇതു സഹായിച്ചിട്ടുണ്ട്..”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബോഫോഴ്‌സ് അഴിമതി പോലുള്ള സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ നേരിട്ട ഗാന്ധി കുടുംബത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യതയേയും അദ്ദേഹം ചോദ്യം ചെയ്തു.സംശുദ്ധമായ ഭരണത്തിനും സാമ്പത്തിക വികസനത്തിനും പ്രതിജ്ഞാബദ്ധരായ മുന്നോട്ടു പോകുന്നത് ബിജെപിയാണെന്നും രാജ്യത്തിന്റെ പുരോഗതിക്ക് എൻഡിഎ അധികാരത്തിൽ വരണമെന്നും എൻഡിഎ സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.