കൊച്ചി : നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്ക്ഷോർ
ഹോസ്‍പിറ്റല്‍ അധികൃതര്‍.ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യ ഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ന്യുമോണിയ ബാധിച്ചത് നില വഷളാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തവണയാണ് ഇന്നസെന്റിന് കോവിഡ് വന്നത്. ഇതാണ് താരത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താരം വീണിരുന്നു. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. തുടരെ വന്ന കോവിഡ് ആന്തരികാവയവങ്ങളെ ബാധിച്ചിരുന്നു.