കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാകില്ലെന്ന് (High Court) ഹൈക്കോടതി. ഈ കേസിനു മാത്രം എന്താണു പ്രത്യേകതയെന്നും ഒരാളുടെ മൊഴി അന്വേഷിക്കാൻ ഇത്ര അധികം സമയം എന്തിനെന്നും കോടതി ചോദിച്ചു. അന്തിമ റിപ്പോര്‍ട്ട് ഒന്നിന് സമര്‍പ്പിക്കണം. രണ്ട് മാസം സമയം ഇതിനോടകം നല്‍കിയെന്നും കോടതി വ്യക്തമാക്കി.
നിലവിൽ രണ്ട് മാസം പൂർത്തിയായെന്നും കോടതി നിരീക്ഷിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടരന്വേഷണം അന്തിമ ഘട്ടത്തിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 40 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.