Sunday, May 5, 2024
spot_img

അഫ്ഗാനിസ്ഥാനില്‍ പ്രാര്‍ഥനക്കിടെ പള്ളിയില്‍ സ്ഫോടനം; നൂറോളം പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സൂചന

കാബൂൾ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ (Afghan) കുന്ദുസില്‍ ഉഗ്രസ്‌ഫോടനം. വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ഷിയാ പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നൂറോളം പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തെന്ന് താലിബാനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, മരണസംഖ്യ സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. എങ്കിലും സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്നാണ് സൂചന. സ്ഫോടനത്തെ കുറിച്ച്‌ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് അറിയിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനവും വസിക്കുന്ന പ്രവിശ്യയാണ് ഖുണ്ഡുസ്.കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു.

Related Articles

Latest Articles