സോണ്‍ട ഇന്‍ഫ്രാടെക്കിനായി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാര്‍ നേടിയെടുക്കാന്‍ ടോം ജോസ് ഐ എ എസ് ഇടപെട്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് സോണ്‍ടയുടെ ഇടനിലക്കാരൻ അജിത് കുമാര്‍. കൊച്ചിയിലെ ഓഫീസില്‍ പോയാണ് ടോം ജോസിനെ കണ്ടത്. അതിനു തെളിവുകള്‍ ഉണ്ടെന്നും ഇടനിലക്കാരനായ അജിത് കുമാര്‍ പറഞ്ഞു.
സോണ്‍ട ഇന്‍ഫ്രാടെക്കിനായി ഒരു തരത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്നാണ് ഇന്നലെ ടോം ജോസ് ഐ എ എസ് പറഞ്ഞിരുന്നത്. എന്നാൽ ഇത് പച്ചക്കള്ളമെന്നാണ് സോണ്‍ടെയുടെ ഇടനിലക്കാരനായ അജിത് കുമാര്‍ പറയുന്നത്. ഇടനിലക്കാർക്ക് ഏഴ് കോടി നൽകാമെന്നായിരുന്നു സോണ്‍ട ഡയറക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു.