Saturday, April 27, 2024
spot_img

അനുജയെ ഹാഷിം കൊടുപോയി കൊല്ലുകയായിരുന്നു ? മരണത്തിലേക്ക് നയിച്ചത് അവിഹിത ബന്ധം? പാട്ടാരിമുക്ക് വാഹനാപകടത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

അടൂർ: പാട്ടാരിമുക്ക് വാഹനാപകടത്തിൽ മരിച്ച ഹാഷിം സുഹൃത്ത് അനുജയെ മരണത്തിലേക്ക് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ട്. സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയിലായിരുന്ന അനുജയെ ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഈ കാറിനെയാണ് ഹാഷിം അമിതവേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറ്റിയത്. അപകടത്തിന് തൊട്ടുമുന്നേ വാഹനത്തിനുള്ളിൽ മൽപ്പിടിത്തം നടന്നതായും സാക്ഷി മൊഴികളുണ്ട്. മരണത്തിലേക്ക് നയിച്ചത് അവിഹിത ബന്ധമാണെന്നും സൂചനയുണ്ട്. അനുഷ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. അച്ഛൻ വിരമിച്ച അദ്ധ്യാപകനാണ്. അനുജയും തുമ്പമൺ സ്കൂൾ അദ്ധ്യാപികയാണ്. ഹാഷിം വിവാഹ മോചിതനാണെന്നാണ് സൂചന. ഇരുവരും തമ്മിലുള്ള അവിഹിതബന്ധമാണ് മരണത്തിലേക്ക് നയിച്ചത്. അപകടത്തിന് തൊട്ടുമുന്നേ വാഹനത്തിനുള്ളിൽ മൽപ്പിടിത്തം നടന്നതായും സാക്ഷി മൊഴികളുണ്ട്.

അനുജയും സഹപ്രവർത്തകരും ഇന്നലെയാണ് വിനോദയാത്ര പോയത്. മടങ്ങി വരുന്ന വഴിയിൽ ഇവരുടെ ട്രാവലർ വാഹനം തടഞ്ഞു നിർത്തി ഹാഷിം അനുജയെ പിടിച്ചിറക്കി കാറിലേക്ക് കയറ്റുകയായിരുന്നു. തന്റെ ബന്ധുവാണ് ഹാഷിം എന്നാണ് ഈ ഘട്ടത്തിൽ അനുജ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. സംശയം തോന്നിയ സഹപ്രവർത്തകർ അനുജയുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അത്തരത്തിലൊരു ബന്ധുവില്ലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് അടൂർ പോലീസ് സ്റ്റേഷനിലെത്തി വിനോദയാത്രാ സംഘം വിവരമറിയിക്കുന്നതിനിടയിലാണ് അപകടം നടക്കുകയും ഇരുവരും മരിക്കുകയും ചെയ്‌തത്‌.

Related Articles

Latest Articles