കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 3 ന് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് നിർദേശങ്ങളുമായി ഹൈക്കോടതി. റവന്യൂ ജില്ലാ കലോത്സവ വിധി നിർണയത്തിനെതിരായ ഒരു കൂട്ടം ഹർജികൾ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്‌കൂൾ കലോത്സവത്തെ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. ആവശ്യപ്പെട്ടു. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നത് വളരെ വലിയ കാര്യമാണ്. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം. രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും.
ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കാറില്ല.എന്നത് അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു .