ബംഗളൂരു: കർണാടകയിലെ ഹിജാബ് വാദികളെ വാനോളം പുകഴ്ത്തി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ഉപേക്ഷിക്കാൻ മുസ്ലീം രാജ്യങ്ങളോട് അൽ ഖ്വയ്ദ ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കണമെന്നും കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീം വിഭാഗം സഹായിക്കണമെന്നും ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയിലൂടെയാണ് അൽ-ഖ്വയ്ദയുടെ ആവശ്യപ്പെട്ടത്. പ്രസിദ്ധീകരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നൂപുർ ശർമ്മയ്‌ക്കും എതിരെയും ലേഖനങ്ങളുണ്ട്.
ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാൻ മുസ്ലീം രാജ്യങ്ങൾ തയ്യാറാവണം. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കി ഇന്ത്യയ്‌ക്ക് എതിരെ മുസ്ലീം ജനതയും ഇസ്ലാമിക രാഷ്‌ട്രങ്ങളും ഒന്നിക്കണമെന്ന് അൽ-ഖ്വയ്ദയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയുടെ അഞ്ചാം പതിപ്പിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കർണാടകയിൽ ഹിജാബിന് വേണ്ടി വാദിക്കുന്നവരെ ഹീറോകൾ എന്നാണു അൽ ഖ്വയ്ദ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഹിന്ദു സർക്കാരിനെതിരെ ഐക്യപ്പെടണം. മുസ്ലീം വിഭാഗത്തിൽ നിന്നുള്ള മൗനമാണ് പരിധികൾ കടന്ന് പ്രവാചകനെ അപമാനിക്കാൻ ഇന്ത്യയിലെ ഹിന്ദു സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും മാസികയയിൽ പരാമർശമുണ്ട്.
കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാക്കളെ കുറിച്ച് അയ്മാൻ അൽ-സവാഹിരി വിവരിക്കുന്ന ”സഹാബ്” ലേഖനങ്ങളും പ്രസിദ്ധീകരണത്തിലുണ്ട്. എന്നാൽ സവാഹിരി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെ കുറിച്ചുള്ള വ്യക്തത ലേഖനങ്ങൾ തരുന്നില്ല.