അരൂരില്‍ സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടമായത് പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി , വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. എംഎല്‍എ എന്ന നിലയില്‍ എ എം ആരിഫ്, മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
മന്ത്രി ജി സുധാകരന്റെ പ്രവര്‍ത്തനമാണ് സിപിഎമ്മിന് കെട്ടിവച്ച കാശെങ്കിലും കിട്ടാന്‍ കാരണമായതെന്നും
പാർട്ടിയിലെ ഭിന്നതയും, ഗ്രൂപ്പിസവുമാണ് പരാജയത്തിന്റെ പ്രധാന കാരണം എന്നും, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ താത്പര്യത്തിന് എതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്, അരൂരില്‍ തിരിച്ചടിയായെന്ന് നേരത്തെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയും വിലയിരുത്തിയിരുന്നു.