ദില്ലി: തലസ്ഥാന നഗരിയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ദില്ലി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്.
യു.പിയിലും പരിസര സംസ്ഥാനങ്ങളിലും ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ യു.പിയിലെ പ്രയാഗ് രാജില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു.
ലക്‌നൗ സ്വദേശിയായ ഇയാളെ ഇന്ന് ദില്ലി കോടതിയില്‍ ഹാജരാക്കും. ഒസാമയും ഷീശാനും പാകിസ്ഥാനില്‍ പരിശീലനം നേടിയതും ഐ.എസ്‌ഐയുമായി ബന്ധപ്പട്ടതും ഹമീദ് അര്‍ റഹ്‌മാന്‍ വഴിയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്. ദില്ലിയിൽ നേരത്തെ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ സ്ഫോടനത്തിന് സമാനമായ സ്‌ഫോടനമാണെന്നും, പാലങ്ങളും റെയില്‍ പാളങ്ങളും തകര്‍ക്കാന്‍ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നും ഇതിനായി വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള ഭീകരര്‍ ഒത്തുചേരാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് വ്യക്തമാക്കിയിരുന്നു. ദാവൂദ് ഇബ്രാഹിമാന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതാണ് മറ്റൊരു കണ്ടെത്തല്‍. അതേസമയം പോലീസ് ഇപ്പോഴും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്. ഇനിയും കൂടുതൽ പേര് പിടിയിലാകുമെന്നാണ് വിവരം.