കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. ഇപ്പോഴിതാ പുതിയ ചിത്രമായ ഷഫീക്കിന്റെ സന്തോഷം റിലീസ് ആവുന്നതിന്റെ ത്രില്ലിലാണ് ബാല. മലയാളത്തില്‍ ബാല തന്നെ ഡബ്ബ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് ഷഫീക്കിന്റെ സന്തോഷം. ഇനി മലയാളത്തിലേക്ക് ഇല്ല എന്ന് തീരുമാനിച്ചതിന് ശേഷം തിരിച്ചുവരാനുണ്ടായ കാരണത്തെ കുറിച്ചും, ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലേക്ക് അവസരം വന്നതിനെ കുറിച്ചും ബാല ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു .
താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, ഉണ്ണി മുകുന്ദനാണ് ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്. പക്ഷെ ഞാന്‍ ഫോണ്‍ എടുത്തില്ല, എലിസബത്ത് ആണ് ഫോണ്‍ എടുത്തത്. എടുക്കേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. അവന്റെ കല്യാണത്തിന് ക്ഷണിക്കാന്‍ വിളിക്കുന്നതായിരിയ്ക്കും, അതിനാണെങ്കില്‍ ഞാന്‍ പോവില്ല. ഇതുവരെ ഒരു കല്യാണത്തിനും ഞാന്‍ പോയില്ല എന്ന് പറഞ്ഞപ്പോഴാണ് എലിസബത്ത് ഫോണ്‍ എടുത്തത്. നോക്കിയപ്പോള്‍ സിനിമയ്ക്ക് വേണ്ടിയാണ്.
ഒരു സാധാരണ ഓട്ടോ ഡ്രൈവറാണ് എന്റെ കഥാപാത്രമായ അമീര്‍. ഓട്ടോറിക്ഷയുടെ പേര് അമീര്‍ ഖാന്‍ എന്നാണ്. ഇതുവരെ ഞാന്‍ ചെയ്യാത്ത ഗെറ്റപ്പിലാണ് സിനിമയില്‍ എത്തുന്നത്. മറ്റൊരു തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഞാന്‍ താടിയും മുടിയും വളര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സിനിമയില്‍ അത് ഉപകാരപ്പെട്ടു. മുഴുനീള ഒരു കോമഡി റോളാണ് എന്റേത്. ചിരിപ്പിയ്ക്കുക എന്നാല്‍ വളരെ പ്രയാസമാണ്.
എന്നെ വച്ച് കോമഡി ചെയ്യുക എന്നത് സംവിധായകനും വലിയ വെല്ലുവിളിയായിരുന്നു. ആദ്യത്തെ ഷോട്ട് എടുക്കുന്നത് വരെ അനൂപിന് ടെന്‍ഷനായിരുന്നു. ജീവിതത്തില്‍ ഞാന്‍ എങ്ങിനെയാണോ അങ്ങിനെ തന്നെ സിനിമയില്‍ അവതരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ആദ്യത്തെ ഒരു രംഗം അഭിനയിച്ചപ്പോള്‍ തന്നെ അനൂപ് എന്നെ കെട്ടി പിടിച്ചു. അതോടെ എനിക്ക് ബോധ്യമായി സിനിമ സൂപ്പര്‍ ആയിരിയ്ക്കും എന്ന്.
നാന് ഉണ്ണി മുകുന്ദന്‍ എന്ന ട്രോള്‍ ഹിറ്റായതിന് ശേഷം മമ്മൂക്ക വരെ പറഞ്ഞിട്ടുണ്ട്, ബാല നിനക്ക് കോമഡി നന്നായി ഇണങ്ങും എന്ന്. എനിക്കും കോമഡി ചെയ്യാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ബിഗ്ഗ് ബി ചെയ്യുന്ന സമയത്ത് എല്ലാവരും പറഞ്ഞു ചോക്ലേറ്റ് പയ്യനാണ് എന്ന്. പുതിയ മുഖം ചെയ്തപ്പോള്‍ പറഞ്ഞു, സുന്ദരനായ വില്ലന്‍ എന്ന്. ഇനി കോമഡി റോള്‍ ചെയ്തത് കൊണ്ട് അതും മാറും- ബാല പറഞ്ഞു.