ബംഗാൾ; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിൽ പ്രകോപിതനായ ഭർത്താവ് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി. ബംഗാളിലെ ഈസ്റ്റ് ബര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയോടുള്ള അസൂയയും അപകര്‍ഷതാബോധവും കാരണമാവാം ഇങ്ങനെ ചെയ്യാനുള്ള പ്രേരണ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രേണുവിനെ ഷേര്‍ മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെട്ടിമാറ്റിയ കൈപ്പത്തി കൂടെ കൊണ്ടുപോയില്ല.
ഡോക്ടര്‍മാര്‍ക്ക് ഒരു തരത്തിലും ആ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ അവസരം കൊടുക്കാതിരിക്കാനായിരുന്നു ഇത്തരത്തിലെ നീക്കം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാള്‍ മുങ്ങി. ഇയാളുടെ കുടുംബവും ഒളിവില്‍പ്പോയി.
നഴ്‌സിങ് പഠിച്ചശേഷം സമീപ നഗരമായ ദുര്‍ഗാപുരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശീലനത്തിലായിരുന്നു രേണുവെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ സര്‍ക്കാരില്‍ ജോലി ലഭിക്കുകയും ചെയ്തു. ഇതായിരുന്നു ഭർത്താവിനെ പ്രകോപിച്ചത്. ഷേര്‍ മുഹമ്മദിന് ജോലിയില്ല. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാള്‍ ഭയന്നിരിക്കാമെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.