പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം. ഹോളി ആഘോഷങ്ങൾക്കിടെ വിഷമദ്യം കഴിച്ച് 37 പേർ മരിച്ചു. ബിഹാറിലെ സിവാന്‍, ബാങ്ക, ഭാഗല്‍പുര്‍, മധേപുര, നളന്ദ തുടങ്ങിയ ഇടങ്ങളിലാണ് ദുരന്തമുണ്ടായത്.
അതേസമയം ഭാഗൽപുരിലും ബാങ്കയിലുമായി വിഷമദ്യം കഴിച്ച രണ്ടു പേർക്കു കാഴ്ചയും നഷ്ടമായി. നേരത്തെ ദീപാവലി ആഘോഷ ദിനങ്ങളില്‍ ബിഹാറിലുണ്ടായ മദ്യദുരന്തത്തില്‍ അറുപതോളം പേര്‍ക്കാണു ജീവന്‍ നഷ്ടമായത്.
മദ്യദുരന്തത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്കു നിർദേശം നൽകി. ബിഹാറിൽ തുടർച്ചയായുണ്ടാകുന്ന വിഷമദ്യ ദുരന്തങ്ങൾ അന്വേഷിക്കാനും നിർദ്ദേശമുണ്ട്.