ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമി ഫൈനലില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി കൊളംബിയയ്‌ക്കെതിരെ കളിച്ചത് ചോരയൊലിക്കുന്ന കാലുകളുമായി. കൊളംബിയയുടെ പ്രതിരോധ താരം ഫ്രാങ്ക് ഫാബ്രയുടെ ടാക്ക്‌ളിലാണ് ഗ്രൗണ്ടില്‍ വീണ് മെസ്സിയുടെ കാലിന് പരിക്കേറ്റത്. ചോരയൊലിച്ചിട്ടും ഗ്രൗണ്ട് വിടാതെ വേദന സഹിച്ച് താരം കളി തുടരുകയായിരുന്നു.
പരുക്കന്‍ കളികൾ നിരവധി കണ്ട മത്സരത്തില്‍ ആറ് കൊളംബിയ താരങ്ങളാണ് മഞ്ഞകാര്‍ഡ് കണ്ടത്. എല്ലാ മഞ്ഞക്കാര്‍ഡും മെസ്സിയെ ഫൗള്‍ ചെയ്തതിനായിരുന്നു. അതേസമയം നാല് അര്‍ജന്റീന താരങ്ങളും മഞ്ഞ കാര്‍ഡ് കണ്ടു. കൊളംബിയ 27 ഫൗളുകളാണ് മത്സരത്തില്‍ വരുത്തിയത്.
മുറിവേറ്റ് ചോരയൊലിച്ച കാലുമായി കളി തുടരാന്‍ തീരുമാനിച്ച മെസ്സിയെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ സല്യൂട്ട് അടിച്ചു. കോപ്പ അമേരിക്കയില്‍ മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. ഏറ്റവും കൂടുതല്‍ ഗോളുകളും(4), അസിസ്റ്റും(5), മെസ്സിയുടെ പേരിലാണ്