ലഖ്‌നൗ : കോളേജില്‍ ടോയ്‌ലറ്റിനുള്ളിലും സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തില്‍ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ‘വിദ്യാർത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’ എന്നാരോപിച്ച് ഉത്തർപ്രദേശ് അസംഗറിലെ ഡിഎവി പിജി കോളേജ് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. കോളേജ് പരിസരത്ത് നിന്ന് ടാപ്പുകള്‍ പതിവായി കാണാതായതോടെയാണ് മോഷ്ടാവിനെ പിടികൂടുന്നതിനായി ടോയ്‌ലറ്റിലടക്കം കോളേജ് അധികൃതര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.
സ്ഥിരമായി വാട്ടര്‍ ടാപ്പുകള്‍ മോഷണം പോകുന്നത് തടയുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും അബദ്ധവശാലാണ് ഒരു ക്യാമറ ടോയ്‌ലറ്റിനുള്ളിൽ ഘടിപ്പിച്ചതെന്നും കോളേജ് അധികൃതര്‍ വിശദീകരണം നല്‍കി. ക്യാമറ ഉടന്‍തന്നെ നീക്കുമെന്നും അധികൃതര്‍ ഉറപ്പ് നൽകിയിട്ടുണ്ട് .
ടാപ്പുകളുടെ മോഷണത്തിന് തടയിടാൻ മറ്റ് മാര്‍ഗങ്ങൾ സ്വീകരിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജ് അധികൃതരില്‍ നിന്ന്അനുകൂലനിലപാട് ലഭിച്ചതോടെ വിദ്യാർത്ഥി പ്രതിഷേധം അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍