കോവിഡ് പശ്ചാത്തലത്തിൽ ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിക്കണമെന്ന് അവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തെഴുതി. പരമ്പര ഫലത്തെ കുറിച്ച് വ്യക്തത വരുത്താന്‍ ഇരു ടീമുകളുടെ ബോര്‍ഡുകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ സി ബി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്തെഴുതിയത്.
മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡിന്റെ വാദം. മത്സരം ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്കു 4 കോടി പൗണ്ടിന്റെ നഷ്ടം വരുമെന്നും അവര്‍ പറയുന്നു. രണ്ടു തവണ കോവിഡ് പരിശോധന ഫലം നെഗറ്റീവായിട്ടും ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിന് തയ്യാറായില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം മത്സരം ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാന്നു ബിസിസിഐയുടെ വാദം.