Friday, May 17, 2024
spot_img

വാങ്ങിച്ച സാധനങ്ങൾക്ക് പകരം പ്രായപൂർത്തിയാകാത്ത പെൺമക്കളെ കടയുടമയ്ക്ക് കാഴ്ചവച്ചു; പീഡിപ്പിച്ച്​ വീഡിയോ പകർത്തിയ കടയുടമയും അമ്മമാരും അറസ്റ്റിൽ; കടയുടമയുടെ ഫോണില്‍ കണ്ടെത്തിയത് അമ്പതോളം വീഡിയോ

ചെന്നൈ: വാങ്ങിച്ച സാധനങ്ങൾക്ക് പകരം രണ്ട് സ്ത്രീകൾ അവരുടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ കടയുടമയ്ക്ക് കാഴ്ചവച്ചു. ചെന്നൈയിലാണ് സംഭവം. നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ കേസിന്റെ അന്വേഷണത്തിലാണ് മനഃസാക്ഷിയെപ്പോലും നടുക്കുന്ന ഈ പീഡനവിവരം പുറത്തറിഞ്ഞത്. ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരനാണ് പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ മുഖ്യപ്രതിയും പലചരക്ക് വ്യാപാരിയുമായ പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിന് 28ഉം 30ഉം വയസ്സുള്ള സഹോദരിമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ മക്കളെയും പെരുമാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പലചരക്ക് കച്ചവടം നടത്തുന്ന പെരുമാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയാളുടെ കടയില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ഒരുചാക്ക് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളുടെ മൊബൈല്‍ഫോണും പിടിച്ചെടുത്തു.

എന്നാൽ ഈ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡനദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഫോണിലെ ഗാലറിയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും പീഡിപ്പിക്കുന്ന വീഡിയോകളുമാണ് കണ്ടെത്തിയത്. ഏകദേശം അമ്പതോളം വീഡിയോകള്‍ ഫോണിലുണ്ടായിരുന്നു. ഏതെങ്കിലും വെബ്‌സൈറ്റില്‍നിന്നോ സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത വീഡിയോകളാകുമെന്നാണ് പോലീസ് ആദ്യം കരുതിയത്. വിശദമായി പരിശോധിച്ചതോടെ എല്ലാ ദൃശ്യങ്ങളിലുമുള്ളത് ഒരാളാണെന്നും ഇത് പെരുമാള്‍ ആണെന്നും വ്യക്തമായി.

തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പീഡനപരമ്പരയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. താനുമായി ബന്ധമുള്ള യുവതിയുടെ മകളെയും ഇവരുടെ സഹോദരിയുടെ മകളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഈ കുട്ടികളുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ചു. അഞ്ച് പെണ്‍കുട്ടികളെയും ആറുമാസത്തിനിടെ പലതവണ പീഡനത്തിനിരയാക്കിയതായും പ്രതി പോലീസിനോട് പറഞ്ഞു. ഇതോടെയാണ് പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ യുവതികളുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് പെരുമാളുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുടെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയതിന്റെ പണത്തിന് പകരമായാണ് ഇവര്‍ മക്കളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിലും സഹോദരിമാര്‍ക്ക് പങ്കുണ്ടെന്നും ഇവരുടെ മക്കള്‍ക്കൊപ്പം വീട്ടില്‍ കളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് പീഡനത്തിനിരയായ മറ്റുള്ളവരെന്നും പോലീസ് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles