തൃശൂര്‍: വീണ്ടും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഎം തിരുവാതിര. ജനുവരി 21 മുതല്‍ 23 വരെയാണ് തൃശൂര്‍ ജില്ലാ സമ്മേളനം. ഇതിനോടനുബന്ധിച്ചാണ് തിരുവാതിര നടത്തിയത്. ഊരാക്കോട് അയ്യപ്പക്ഷേത്ര പരിസരത്തായിരുന്നു തിരുവാതിര അരങ്ങേറിയത്.
സംഭവം വിവാദമായതോടെ ന്യായീകരണങ്ങളുമായി സംഘാടകർ രംഗത്തു വന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം തന്നെ പാലിച്ചായിരുന്നു പരിപാടിയെന്നാണ് സംഘാടകരുടെ വിശദീകരണം. പൊതുസമ്മേളനവും ആൾക്കൂട്ടത്തെ ഒഴിവാക്കാനായി നടത്തിയില്ല എന്നും അവർ പറഞ്ഞു. പാര്‍ട്ടി നേതൃത്വം നേരത്തേ തയാറാക്കിയ പരിപാടി ആയതുകൊണ്ടാണ് തിരുവാതിര ഒഴിവാക്കാത്തത്. പങ്കെടുത്ത 150 വനിതകള്‍ക്കു പുറമേ കാഴ്ചക്കാരായി നൂറോളം പേരും സ്ഥലത്ത് ഒത്തുകൂടിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന വിവാദ തിരുവാതിരയ്ക്കു തൊട്ടു പിന്നാലെയാണ് തൃശ്ശൂരിൽ വീണ്ടും ഈ കടുത്ത സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സിപിഎം തിരുവാതിര നടത്തിയത്. ഇതിനും പലതരത്തിലുള്ള ദഹിക്കാനാകാത്ത വാദങ്ങളുമായി സിപിഎം പ്രമുഖ നേതാക്കൾ രംഗത്ത് എത്തുക തന്നെ ചെയ്യും.