കോഴിക്കോട്: കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിനിക്ക് നേരെ കൂട്ടബലാത്സംഗം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ് പോലീസ് പിടിയിലായത്.
പ്രതികൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികള്‍ നിര്‍ബന്ധപൂര്‍വം പെൺകുട്ടിയെ പാലക്കാട്ട് എത്തിക്കുകയും പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പതിനാറുകാരിയെ പാളയത്തെ റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി വാരണാസിയിൽ നിന്നാണ് ചെന്നൈയിലെ സഹോദരിയുടെ വീട്ടിൽ പോകാൻ ട്രെയിൻ കയറിയത്. യാത്രക്കിടയില്‍ വച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. തുടർന്ന് പെണ്‍കുട്ടിയെ പ്രതികള്‍ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. പാലക്കാട്ട് എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക് റോഡ് വഴി എത്തിക്കുകയായിരുന്നു.