രാജ്കോട്ട് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിന്റെ മാസ്മരിക ബോളിങ് പ്രകടനത്തിൽ തകർന്നടിഞ്ഞ് ദില്ലി . ഹാട്രിക്ക് ഉൾപ്പെടെ എട്ടു വിക്കറ്റുകളാണ് ഡൽഹിക്കെതിരെ ഉനദ്ഘട്ട് എറിഞ്ഞിട്ടത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദില്ലിയുടെ മുൻനിര ബാറ്റര്‍മാർ ജയ്ദേവ് ഉനദ്ഘട്ടിന്റെ ആദ്യ ഓവറിൽതന്നെ സ്കോർ നേടാതെ മടങ്ങി. 3,4,5 പന്തുകളിലായിരുന്നു സൗരാഷ്ട്ര ക്യാപ്റ്റൻ ഹാട്രിക്ക് പൂർത്തിയാക്കിയത്.
രഞ്ജി ട്രോഫിയിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോർഡ് ജയ്ദേവ് ഉനദ്ഘട്ട് സ്വന്തമാക്കി 12 ഓവറുകൾ എറിഞ്ഞ താരം 39 റൺസാണു ആകെ വഴങ്ങിയത്.
ഏഴു വിക്കറ്റ് നഷ്ടത്തിൽ പത്ത് റൺസ് എന്ന നിലയിലേക്കു വീണ ദില്ലിയെ വാലറ്റക്കാരാണു പിടിച്ചു നിർത്തിയത്. 90 പന്തുകൾ നേരിട്ട ഹൃത്വിക് ഷോകീൻ 68 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ ഡൽഹി നേടിയത് 133 റൺസാണ്. ശിവാങ്ക് വസിഷ്ട് 68 പന്തിൽ 38 ഉം പ്രാൻഷു വിജയ്റാൻ 26 പന്തിൽ 15 റൺസെടുത്തും പിടിച്ചുനിന്നു