Thursday, May 2, 2024
spot_img

ദില്ലി തീപിടുത്തം; മരണം 27, പരിക്കേറ്റ 10 പേരുടെ നില ഗുരുതരം: സംഭവത്തിൽ ഓഫീസ് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്: വിശദമായ പരിശോധന ആരംഭിച്ചു

ദില്ലി: രാജ്യ തലസ്ഥാനത്ത് നടന്ന അഗ്നിബാധയിൽ മരണം 27 ആയതായി ജില്ലാ ഭരണകൂടം. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. ഇതിൽ 5പേർ സ്ത്രീകളാണ്. ഡൽഹിയിലെ നാല് നിലകളുള്ള ഓഫീസ് കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ട് 4.30ഓടെ തീ പിടിത്തം സംഭവിച്ചത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടുത്തമുണ്ടായ സമയത്ത് രണ്ടും മൂന്നും നിലകളിലായി 200 പേർ ഉണ്ടായിരുന്നു എന്നാണ് കണക്കുകൂട്ടൽ.

ആകെ ഒരു ഗോവണിപ്പടിമാത്രമുണ്ടായിരുന്നതിനാൽ പലരും മുകളിലെ നിലകളിൽ നിന്നും ചാടിയതുമൂലവുമാണ് പരിക്കുകൾ പറ്റിയത്. ഉപഹാർ തീയറ്റർ ദുരന്തത്തിന് ശേഷം ഇത്രയധികം മരണം സംഭവിക്കുന്ന ആദ്യ സംഭവമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുപേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

കെട്ടിടത്തിലെ മുകളിലെ നിലയിലുണ്ടായ അഗ്നിബാധ വളരെ പെട്ടെന്ന് കെട്ടിടത്തിൽ മുഴുവനായും പടരുകയായിരുന്നു. ഫയർഫോഴ്സും, പോലീസും ചേർന്ന് തീ അണയ്‌ക്കാനുളള പ്രവർത്തനങ്ങൾ വിജയിച്ചത് പുലർച്ചയോടെ മാത്രമാണ്. 15 ഫയർഫോഴ്സ് യൂണിറ്റുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കൂടുൽ പേർ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടി ട്ടുണ്ടോ എന്നത് വിശദമായ തിരച്ചിലിനൊടുവിൽ മാത്രമേ പറയാനാകൂ എന്നാണ് അധികൃതർ അറിയിക്കുന്നത്. 20 ലേറെ മൃതദേഹം കെട്ടിടനകത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രാത്രി 10 മണിയോടെ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടിവരും.

നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തം സംഭവിച്ചത്. ഒന്നാം നിലയിലെ ഓഫീസ് കെട്ടിടത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ ഓഫീസ് ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചി രിക്കുകയാണ്. പരിക്കേറ്റവരിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രദേശവാസികളും ഉൾപ്പെടുന്നു. 70 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles