Friday, April 19, 2024
spot_img

സൈജു ഗർഭനിരോധന ഉറകളുമായി കറങ്ങിയത് ഈ സിനിമക്കാർക്കൊപ്പം ?

സൈജു ഗർഭനിരോധന ഉറകളുമായി കറങ്ങിയത് ഈ സിനിമക്കാർക്കൊപ്പം ? | SAIJU

മിസ് കേരള ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ സൈജു തങ്കച്ചൻ ലഹരിക്ക് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു. പാർട്ടികൾക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്‍റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടൻ തന്നെ കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നു.

സൈജു പങ്കാളിയായ റാക്കറ്റിനെ ഭയന്നു പലരും പരാതി നൽകാൻ പോലും തയാറായിട്ടില്ല. ഇത് പൊലീസിനെ വെട്ടിലാക്കുന്നത്. പ്രമുഖ സിനിമാ നിർമ്മാതാവിനും ഈ ഇടപാടുകളിൽ പങ്കുണ്ട്. കൊച്ചിയിൽ ഈ നിർമ്മാതാവിനും ഹോട്ടലും മറ്റു സൗകര്യവുമുണ്ട്. നമ്പർ 18 ഹോട്ടലിനൊപ്പം ഇവിടേയും സൈജു താവളം അടിക്കാറുണ്ട്. നിശാപാർട്ടികളിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗിക്കും. ഇവരെ ലൈംഗികമായി ചൂഷണവും ചെയ്യും.

ഭീഷണി വീഡിയോകൾ ചിത്രീകരിക്കുന്നത് മയക്കുമരുന്ന് കടത്തിന് ഇവരെ ഉപയോഗിക്കാനാണ്. നായ്ക്കളേയും മറ്റും ഉപയോഗിച്ചുള്ള ലഹരി കടത്തിലും ഇയാൾക്ക് പങ്കുണ്ട്. നമ്പർ 18 ഹോട്ടലിൽ എത്തിയ മോഡലുകളേയും ഇയാൾ ഭീഷണിപ്പെടുത്തി. അഫ്റ്റർ പാർട്ടിക്ക് പങ്കെടുക്കാൻ നിർബന്ധം പിടിച്ചു. ഇതിനായുള്ള ശ്രമത്തെ എതിർത്തതാണു മിസ് കേരള മുൻ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയിൽ കാറിൽ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Related Articles

Latest Articles