കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര നിര്‍മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. പാലത്തിന്റെ രൂപകൽപ്പനയിലും നിര്‍മാണത്തിലും പാളിച്ചയുണ്ടായതായി വിദഗ്ധര്‍ വിലയിരുത്തി.
ചെന്നൈ ഐഐടിയിലെ വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. രൂപകല്പനയിലും ഗുണനിലവാരത്തിലും പാളിച്ചയുണ്ടെന്നും സംഘം വിലയിരുത്തി.
കാര്‍ബണ്‍ ഫൈബര്‍ ടെക്നോളജി ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തണം. ഇത് പൂര്‍ത്തിയാകാന്‍ മൂന്നുമാസമെടുക്കുമെന്നും വിദഗ്ധസംഘം വ്യക്തമാക്കി. സാങ്കേതിക വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വന്‍കിട കരാറുകാരായ കിറ്റ്കോയ്ക്കായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല.