പടിഞ്ഞാറൻ സിഡ്‌നിയിലെ ക്രിസ്ത്യൻ ആരാധനാലയത്തിനുള്ളിൽ നടന്ന കത്തിയാക്രമണത്തിൽ ബിഷപ്പടക്കം അഞ്ച് പേർക്ക് കുത്തേറ്റു. പരിക്കേറ്റവരുടെ ആരോഗ്യ നിലയും ആക്രമണത്തിന് പിന്നിലുള്ള ഉദ്ദേശ്യങ്ങളും വ്യക്തമല്ല. ശനിയാഴ്ച ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ നടന്ന കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നെയാണ് സിഡ്‌നിയിൽ വീണ്ടും ആക്രമണം നടന്നത്.
🚨#BREAKING: Christian preacher Mar Mari Emmanuel has been stabbed in a church in western Sydney, Australia; 4 people have been stabbed in the mass stabbing attack pic.twitter.com/kO680WW0O4
— World Source News 24/7 (@Worldsource24) April 15, 2024
മാളിൽ കത്തിയുമായെത്തിയ അക്രമി ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ ബന്ധങ്ങളിലെന്നാണ് പോലീസ് പറയുന്നത്. 9 മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം 9 പേർ കുത്തേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവരിൽ കുഞ്ഞിന്റെ അമ്മയും ഉൾപ്പെടുന്നുണ്ട്.