ദില്ലി: നിർബന്ധിതമായ മതപരിവർത്തനം ഗൗരവകരമായ വിഷയമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും ആവർത്തിച്ച് പറഞ്ഞ് സുപ്രീം കോടതി. ഈ വിഷയത്തിൽ രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളാണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബിജെപി നേതാവ് അശ്വനി കുമാറാണ് ഹർജി നൽകിയത്. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവകരമാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർജികളിൽ സുപ്രീം കോടതി, അറ്റോർണി ജനറലിൻ്റെ സഹായം തേടിയിട്ടുണ്ട്.
അമ്മിക്കസ് ക്യൂറിയായി കേസിൽ ഹാജരാകാമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.

