കോട്ടയം: കെവിന്‍ വധക്കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. കെവിനെ പുഴയിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് ഫോറൻസിക് വിദഗ്ധർ കോടതിയിൽ നൽകിയ മൊഴി. മുങ്ങുന്ന സമയത്ത് കെവിന്‍ ബോധമുണ്ടായിരുന്നെന്നും വിചാരണ കോടതിയിൽ ഇവർ മൊഴി നൽകി.
രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫോറൻസിക് സംഘം കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന നിഗമനത്തിലെത്തിയത്. അരയ്ക്കൊപ്പം വെള്ളമുള്ള പുഴയിൽ കെവിൻ സ്വമേധയാ മുങ്ങി മരിക്കാൻ സാധ്യതയില്ല. കെവിന്‍റെ ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവാണ് സംഘം ചൂണ്ടി കാണിക്കുന്ന മറ്റൊരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാൽ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തിൽ കയറൂ. അരക്കൊപ്പം വെള്ളത്തിൽ ബോധത്തോടെ ഒരാൾ വീണാൽ ഇത്രയും വെള്ളം ശ്വാസകോശത്തിൽ കയറില്ലെന്നാണ് ഫോറൻസിക് സംഘം മൊഴി നൽകിയത്.
കേസിന്‍റെ വിചാരണ നടക്കുമ്പോഴാണ് ഫോറൻസിക് മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്. തങ്ങൾ ഓടിച്ചപ്പോൾ പുഴയിൽ വീണ് മരിച്ചുവെന്നാണ് വിചാരണ സമയത്ത് നീനുവിന്‍റെ ബന്ധുക്കൾ കോടതിയിൽ പറഞ്ഞത്. ഫോറൻസിക് വിദഗ്ധരുടെ മൊഴിയോടെ ഈ വാദം പൊളിയുകയാണ്. കഴിഞ്ഞ വർഷം മെയ് 27നായിരുന്നു കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്ന് തട്ടിക്കൊണ്ടു പോയത്. പിന്നീട് മെയ് 28 ന് പുലർച്ചെ കെവിനെ തെന്മലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.