Monday, May 13, 2024
spot_img

മംഗലപുരത്ത് ഗുണ്ടാസംഘത്തിന്റെ വിളയാട്ടം; നാല് വീടുകളിൽ ഭീഷണി

മംഗലപുരം: പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തില്‍ ഗുണ്ടാ വിളയാട്ടം. പള്ളിപ്പുറം പുതുവല്‍ ഭാഗത്തെ നാല് വീടുകളിലാണ് ചൊവ്വാഴ്ച രാത്രി 12ഓടെ മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം ഭീഷണി മുഴക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ കത്തിവെച്ച്‌ പണവും സ്വര്‍ണവും ചോദിച്ചായിരുന്നു ഭീഷണി. പള്ളിപ്പുറം പുതുവലില്‍ മനാഫിന്‍റെ വീട്ടിലെത്തിയ സംഘം പോലീസാണെന്ന് പറഞ്ഞാണ് വാതിലില്‍ മുട്ടിയത്. വാതില്‍ തുറന്ന മനാഫിന്‍റെ മാതാവ് റംലാബീവിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയ സംഘം 50,000 രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ മനാഫിനെ കൊല്ലുമെന്ന് പറഞ്ഞു. മനാഫ് ഇല്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ കയറി പരിശോധിച്ചാണ് അക്രമി സംഘം മടങ്ങിയത്. തുടര്‍ന്ന്, 100 മീറ്റര്‍ അകലെയുള്ള കെ.എസ്.യു അണ്ടൂര്‍ക്കോണം മണ്ഡലം പ്രസിഡന്‍റ് നൗഫലിന്‍റെ വീട്ടിലെത്തിയ സംഘം ഭീഷണിയും തെറിവിളിയും നടത്തി. വീടിന്‍റെ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചു.

കൊലപാതകം, വധശ്രമം, കവര്‍ച്ചക്കേസുകളില്‍ പ്രതിയായ പള്ളിപ്പുറം സ്വദേശി ഷാനു എന്ന ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപം വ്യാപാരിയെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പിച്ച്‌ 100 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ് ഷാനവാസ്. അക്രമണങ്ങള്‍ നടത്തിയ ശേഷം ഒളിവില്‍ പോകുന്ന ഷാനു കോടതിയില്‍ കീഴടങ്ങുകയാണ് പതിവ്. കഴിഞ്ഞ ഫെബ്രുവരിയില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപം ബേക്കറി ഉടമയെ കടയില്‍ കയറി കുത്തിയ കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ഷാനവാസ് പള്ളിപ്പുറത്ത് മൊബൈല്‍ കടയില്‍ കയറി ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. തുടര്‍ന്ന്, ഒളിവില്‍ പോയ ഷാനുവിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഷാനു ഒളിവിലെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍, എല്ലാ ദിവസവും ഇയാള്‍ പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

മംഗലപുരം സ്റ്റേഷനിലെ ചില പോലീസുകാരുമായുള്ള ബന്ധം കാരണമാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപണമുണ്ട്. റംലാബീവിയുടെയും നൗഫലിന്‍റെയും പരാതിയില്‍ മംഗലപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles