Thursday, May 9, 2024
spot_img

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ സ്ത്രീധനത്തെ ചൊല്ലി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ഡിജിപിക്ക് കത്ത് നല്‍കി.
യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചതിനുമാണ് ഭര്‍ത്താവ് ചന്തുലാലിനും ഇയാളുടെ അമ്മ ഗീതാ ലാലിനുമെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ അറസ്റ്റിലായ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ അമ്മ ഗീതലാലും ഇപ്പോള്‍ റിമാന്‍ഡിലാണ്.

2013 ലായിരുന്നു തുഷാരയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വര്‍ഷം ഇത്രയുമായിട്ടും മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാരയും ഭര്‍ത്താവും വീട്ടില്‍ വന്നിട്ടുള്ളത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നഗരസഭയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ താലിമാല മാറിയതായി ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു. തിരക്കിയപ്പോള്‍ വീട്ടുകാര്‍ നല്‍കിയ 20 പവന്‍ സ്വര്‍ണവും കടം വീട്ടാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ എടുത്ത ശേഷം അതേപോലുള്ള മുക്കുപണ്ടം തുഷാരയ്ക്ക് നല്‍കി. വിവാഹത്തിന്റെ കടങ്ങള്‍ മൂലമാണെന്നുള്ളത് കൊണ്ട് തുഷാരയുടെ വീട്ടുകാര്‍ അതത്ര കാര്യമായി അന്വേഷിച്ചില്ല.
സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞിരുന്ന തുക അടുത്തയാഴ്ച ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തിക്കാനിരിക്കെയാണ് തുഷാര മരിച്ചത്.

Related Articles

Latest Articles