മുംബൈ: ഇന്ത്യയില്‍ വേശ്യാവൃത്തിയും മയക്കുമരുന്നു നിയമവിധേയമാക്കണമെന്ന് പാകിസ്ഥാൻ വംശജയായ ബോളിവുഡ് താരം സോമി അലി. ഇന്‍സ്റ്റാഗ്രാമിലാണ് അവര്‍ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നത്.എത്ര ശ്രമിച്ചാലും വേശ്യാവൃത്തിയും ലഹരിമരുന്നും ഇന്ത്യപോലൊരു രാജ്യത്ത് നിന്ന് തുടച്ചുനീക്കാൻ സാധിക്കില്ലെന്നും ഇവ രണ്ടും നിയമവിധേയമാക്കുന്നതാണ് എറ്റവും നല്ലതെന്നും സോമി അലി വ്യക്തമാക്കി.
ചിലർക്ക് മയക്കുമരുന്നിന്റെ ലോകത്തു നിന്ന് പുറത്തു കടക്കാൻ എളുപ്പം സാധിക്കില്ലെന്നും അങ്ങനെയുള്ളവരെ സഹായിക്കുന്നതിനു വേണ്ടിയാണ് താൻ ഒരു എൻ ജി ഒ നടത്തുന്നതെന്നും സോമി അലി പറഞ്ഞു. 971 മുതൽ അമേരിക്ക മയക്കുമരുന്നിനെതിരായ പോരാട്ടത്തിലാണെന്നും എന്നാൽ ഇപ്പോഴും ആ രാജ്യത്ത് മയക്കുമരുന്ന് സുലഭമായി ലഭിക്കുമെന്നും സോമി അലി കൂട്ടിച്ചേർത്തു. പാകിസ്ഥാനില്‍ ജനിച്ച് വളര്‍ന്ന സോമി അലി ബോളിവുഡില്‍ അഭിനയിക്കുന്നതിനു വേണ്ടി 1991ല്‍ മുംബൈയിലേക്ക് കുടിയേറിയതാണ്.