ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പാക് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും വീരമൃത്യു വരിച്ചിട്ടുണ്ട്. ബാരാമുള്ളയിലെ ഖീരി പ്രദേശത്തുള്ള നാജിഭട്ടിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
അതേസമയം കഴിഞ്ഞ 4 മാസമായി കശ്മീരിൽ സജീവമായിരുന്ന പാക് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരെ കീഴ്‌പ്പെടുത്താനുള്ള നിരന്തര ശ്രമത്തിലായിരുന്നു സുരക്ഷാസേനയെന്ന് കശ്മീർ പോലീസ് അറിയിച്ചു. 2022 വർഷമാരംഭിച്ചത് മുതൽ ഇതുവരെ 22 പാക് ഭീകരരെ വധിച്ചിട്ടുണ്ടെന്ന് ഐജി വിജയ് കുമാർ കൂട്ടിച്ചേർത്തു.
#Encounter has started at Najibhat crossing in Kreeri area of #Baramulla. Police and Army on job. Further details shall follow.@JmuKmrPolice
— Kashmir Zone Police (@KashmirPolice) May 25, 2022
കൂടാതെ കഴിഞ്ഞ ദിവസം 2 ലഷ്‌കർ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനഗറിലെ ചനപോറ പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഭീകരരുടെ പക്കൽ നിന്നും വൻ തോതിലുള്ള ആയുധ ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു. 15 പിസ്റ്റലുകൾ, 30 മാഗസീനുകൾ, 300 തിരകൾ, ഒരു സൈലൻസർ എന്നിവ ഭീകരരിൽ നിന്നും പിടിച്ചെടുത്തിരുന്നു.