ക്ഷേത്ര വെടിവച്ചുകൊന്നശേഷം കണ്ണു ചൂഴ്‌ന്നെടുത്തശേഷം ഉപേക്ഷിച്ച നിലയിൽ പൂജാരിയുടെ മൃതദേഹം കണ്ടെടുത്തു. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ദനപുർ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിലെ പുരോഹിതനായ മനോജ് കുമാർ (32) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മുറിവേറ്റ നിലയിൽ ഇന്നലെ വൈകുന്നേരമാണ് പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. . തിങ്കളാഴ്ച രാത്രി ക്ഷേത്രത്തിൽ നിന്നു പോയ മനോജിനെ പിന്നീട് കാണാതാവുകയായിരുന്നു. മനോജിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച സഹോദരൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഉടലെടുത്തു. പോലീസിന്റെ അനാസ്ഥയാണ് പൂജാരി കൊല്ലപ്പെടാൻ കാരണമെന്ന് ആരോപിച്ച് ദേശീയ പാതയിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ രണ്ടു പൊലീസുകാർക്ക് പരുക്കേറ്റു. പൊലീസ് വാഹനവും കത്തിച്ചു. സംഘർഷാവസ്ഥ നിയന്ത്രിച്ചുവെന്നും കുറ്റവാളികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.