ചാറ്റോഗ്രാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മെച്ചപ്പെട്ട ബാറ്റിങ് പ്രകടനവുമായി പൊരുതി ബംഗ്ലാദേശ്. 517 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാലം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില് 272 റണ്‍സ് എടുത്തിട്ടുണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ സാകിര്‍ ഹസന്‍ (100) സഹഓപ്പണര്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ (67) എന്നിവരുടെ ബാറ്റിംഗ് ബംഗ്ലാദേശ് ഇന്നിങ്‌സിൽ നിർണ്ണായകമായി.
ആദ്യ ഇന്നിങ്‌സിൽ നിന്ന് വ്യത്യസ്തമായി ശ്രദ്ധയോടെയാണ് ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത്. എന്നാല്‍ മധ്യനിരയ്ക്ക് വലിയ കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യ പിടിമുറുക്കി. ഒരു ദിവസത്തെ കളി അവശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ നാല് വിക്കറ്റ് കൂടി വേണം.
നായകന്‍ ഷക്കീബ് അല്‍ ഹസന്‍ (40), മെഹ്ദി ഹസന്‍ മിറാസ് (9) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.