ടോക്കിയോ: ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ മുട്ടുകുത്തിച്ച് ഭാരതം സെമി ഫൈനലില്‍. 49 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 3-1 നാണ് ഭാരതം ബ്രിട്ടനെ തോൽപ്പിച്ചത്. ഇതിന് മുൻപ് 1980-ലെ മോസ്കോ ഒളിമ്പിക്സിലാണ് ഭാരതം അവസാനമായി സെമിയിലെത്തിയത്.
ദില്‍പ്രീത് സിങ് (7), ഗുര്‍ജന്ത് സിങ് (16), ഹാര്‍ദിക് സിങ് (57) എന്നിവരാണ് ഭാരതത്തിനായി ലക്ഷ്യം കണ്ടത്. ബ്രിട്ടന്റെ ഗോള്‍ 45-ാം മിനിറ്റില്‍ സാമുവല്‍ വാര്‍ഡ് നേടി. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഭാരതത്തിന് നിർണ്ണായകമായി. സെമിയില്‍ ഭാരതത്തിന്റെ എതിരാളിയാവാൻ പോകുന്നത് ബെല്‍ജിയമാണ്