Sunday, September 20, 2026

അമേരിക്കൻ ചാരകണ്ണുകൾ സവാഹിരിയെ നിരീക്ഷിച്ച് തുടങ്ങിയത് മാസങ്ങൾക്ക് മുൻപ്! കൊലപ്പെടുത്താൻ സഹായകമായത് അൽ ഖ്വയ്ദ തലവന്റെ പുസ്തക സ്നേഹം, രക്ഷപെടാൻ പഴുതുകളൊന്നുമില്ലാത്ത നിലയിൽ സിഐഎ കൃത്യസമയം കണ്ടെത്തിയത് ഇങ്ങനെ

കാബൂൾ: അമേരിക്ക കൊലപ്പെടുത്തിയ അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കൃത്യമായ നിരീക്ഷണം നടത്തിയതിന് ശേഷമാണ് സവാഹിരിയെ പുറം ലോകം അറിയാതെ കൊലപ്പെടുത്തിയത്. ഇതിനായി ഏറെ നാൾ നിരീക്ഷണം നടത്തിയതിന് ശേഷമാണ് സവാഹിരിയെ രക്ഷപെടാൻ പഴുതുകളൊന്നുമില്ലാത്ത നിലയിൽ കൊലപ്പെടുത്താൻഅമേരിക്കയ്ക്ക് കഴിഞ്ഞത്.

സവാഹിരിയുടെ ഒരു ദൈനംദിന ശീലമാണ് കൊലപാതക സമയം തിരഞ്ഞെടുക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്. കാബൂളിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീടിന്റെ ബാൽക്കണിയിൽ എന്നും അതിരാവിലെ തന്നെ സാവഹരി വായനക്കുവേണ്ടി എത്തുമായിരുന്നു. ഒറ്റയ്‌ക്ക് ഇരുന്ന് ഏറെ നേരം വായിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ശീലം. ഇതോടെയാണ് ഈ സമയം തന്നെ കൃത്യം നടത്താനായി ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തതും.

കാബൂളിലെ ഒരു വീട്ടിൽ സവാഹിരി തന്റെ കുടുംബവുമൊത്ത് കഴിയുന്നുണ്ടെന്ന വിവരം അമേരിക്കൻ ചാരക്കണ്ണുകൾ മാസങ്ങൾക്ക് മുന്നേ കണ്ടെത്തിയിരുന്നു. ‘ ഈ വീട്ടിലെ ബാൽക്കണിയിൽ സ്ഥിരമായി നിശ്ചിത സമയങ്ങളിൽ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തിൽ നിർണ്ണായകമായതെന്ന്’ ഒരു ഉന്നത ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിരുന്നു. ആക്രമണ സമയത്ത് സവാഹിരിയുടെ കുടുംബാംഗങ്ങളും ഈ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർക്കാർക്കും അപായമുണ്ടായതായി വിവരമില്ല.

ലോകത്തിന്റെ വിവിധ ഭഹഗങ്ങളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു സവാഹിരി. 2011ല്‍ ഉസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചതിന് ശേഷം അല്‍ ഖ്വായ്ദയുടെ തലപ്പത്തേക്ക് സവാഹിരി എത്തുകയായിരുന്നു. ഇയാള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും, ഇതിന് പിന്നാലെ വീഡിയോ സന്ദേശങ്ങളുമായി സവാഹിരി വീണ്ടും രംഗത്ത് വന്നിരുന്നു. സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കൂടാതെ 1998ല്‍ ടാന്‍സാനിയയിലും കെനിയയിലും യുഎസ് എംബസികള്‍ ലക്ഷ്യമാക്കി നടന്ന ബോംബ് ആക്രമണങ്ങളിലും സവാഹിരിക്ക് പങ്ക് ഉണ്ടായിരുന്നു.

Related Articles

Latest Articles