ചെന്നൈ: വണ്ണിയാര്‍ സമുദായത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് നടന്‍ സൂര്യയുടെ വീടിന് പോലിസ് കാവലില്‍ ഏർപ്പെടുത്തി. ചെന്നൈ ടി നഗറിലുള്ള താരത്തിന്റെ വസതിയ്ക്കാണ് പോലീസ് സംരംക്ഷണം ഉറപ്പ് വരുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി എട്ടു മണി മുതലാണ് ചെന്നൈ ത്യാഗരായര്‍ നഗറിലെ വീടിന് 24 മണിക്കൂര്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജയ് ഭീം ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താരത്തിനെതിരെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. വണ്ണിയാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാര്‍ സംഘം നിര്‍മാതാക്കളായ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും സംവിധായകന്‍ ടി ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.