ശ്രീനഗർ: ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ദന്മാര്‍ മേഖലയിലാണ് സുരക്ഷാ സേനയുമായി ഭീകരർ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.
സുരക്ഷാസേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഈവര്‍ഷം ഇതുവരെ 78 ഭീകരരെ വധിച്ചതായി കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. അതേസമയം ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. ജമ്മു, സാംബ മേഖലകളിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെ രാംഗഡ് മേഖലയിലാണ് ആദ്യം ഡ്രോണ്‍ കണ്ടെത്തിയത്. പിന്നാലെ സാംബ, ഹീരാനഗര്‍, മീരാന്‍ സാഹിബ് തുടങ്ങിയ മേഖലകളിലും ഡ്രോണ്‍ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയും ജമ്മു വിമാത്താവളത്തിന് സമീപത്തു നിന്ന് സൈന്യം ഡ്രോൺ കണ്ടെത്തിയിരുന്നു. ഇതിനെ സൈന്യം വെടിവച്ചു വീഴ്ത്തിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona