ജപ്പാനില്‍ 68 -കാരിയായ അമ്മ കിടപ്പ് രോഗിയായ തന്റെ മകളെ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി കൊലപ്പെടുത്തിയതിന് ശേഷം പൊലീസില്‍ കീഴടങ്ങി.മകളായ മെഗുമിയ്ക്ക് (46)ആണ് മരിച്ചത്.
“എനിക്ക് വയ്യ, അവളെ പരിചരിച്ച് ഞാൻ മടുത്തു” എന്നാണ് അമ്മയായ ഫുമിക്കോ യമാഡ പൊലീസിനോട് പറഞ്ഞത്..
മകൾ ഉറങ്ങിയതിനു ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയശേഷം അമ്മ ഒരു കയര്‍ ഉപയോഗിച്ച് അവളുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ രണ്ട് മണിയോടെ അവര്‍ ല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് മെഗുമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.പൊലീസ് യമാഡയെ അറസ്റ്റ്ചെയ്‌ത് കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കേസന്വേഷണം പുരോഗമിക്കുകയാണ്.