തിരുവനന്തപുരം : കെ.സുധാകരനും വി ഡി സതീശനും കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ വിമർശനം.RSS അനുകൂല പരാമർശത്തിലാണ് സുധാകരാനെതിരെ വിമർശനമുയർന്നത് . ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കുന്നത് പിന്തുണച്ച വി ഡി സതീശന്റെ നടപടി തെറ്റിദ്ധാരണകൾക്ക് കാരണമായി എന്ന വിലയിരുത്തലുണ്ടായി. ശശി തരൂരിനെ ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ആവശ്യമുയർന്നു.മുസ്ലിം ലീഗിനെ ഒപ്പം നിർത്തി മുന്നോട്ടു പോകുവാനും യോഗത്തിൽ തീരുമാനമായി. CPM നേതാക്കളുടെ പ്രസ്താവനകളിൽ പക്വമായ പ്രതികരണം നടത്തിയെന്ന് ലീഗിനെ യോഗം അഭിനന്ദിച്ചു. ഗവർണറെയും സർക്കാരിനെയും ഒരു പോലെ എതിർക്കണമെന്നു യോഗത്തിൽ ആവശ്യമുയർന്നു.തരൂരിനെ വിമർശിച്ചു കാര്യം വഷളാക്കി.വിഷയം കൈകാര്യം ചെയ്തതിലും വലിയ പാളീച്ചകളാണുണ്ടായത്. തരൂരിന് വിലക്കേർപ്പെടുത്തേണ്ടതില്ല പക്ഷെ സംഘടനാ സംവിധാനത്തെ നോക്കുകുറ്റിയാക്കരുത്.